അരുണാചൽ പ്രദേശിൽ വിനോദയാത്രയ്ക്ക് പോയ മലയാളി സംഘം അപകടത്തിൽ പെട്ട സംഭവത്തിൽ മരണം രണ്ടായി. സേല പാസിനോട് ചേർന്നുള്ള തടാകത്തിൽ കാണാതായ മലപ്പുറം സ്വദേശി മാധവ് മധുവിൻ്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടമുണ്ടായത്. കൊല്ലം സ്വദേശിയായ ബിനു പ്രകാശി(26)ൻ്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. അഞ്ചുപേരെ രക്ഷപ്പെടുത്തിയിരുന്നു. കൊട്ടിയം നിപ്പോൺ ടൊയോട്ടയിലെ ജീവനക്കാരനായ ബിനു സഹപ്രവർത്തകരായ ആറുപേർക്കൊപ്പമാണ് രണ്ടുദിവസം മുൻപ് അരുണാചൽ പ്രദേശിലേക്ക് വിനോദയാത്ര പോയത്. തണുത്തുറഞ്ഞ സേല തടാകത്തിലൂടെ ഇവർ നടന്നുപോകുമ്പോഴായിരുന്നു അപകടം. മൂന്നുപേർ തടാകത്തിലെ ഐസ് പാളികൾക്ക് മുകളിലേക്ക് ഇറങ്ങവെ താഴ്ന്നുപോവുകയായിരുന്നു. നാട്ടിലുള്ള അമ്മയുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ബിനു ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം
0 Comments