പൂർണ യുദ്ധവിരാമവും സൈനിക പിൻമാറ്റവും സംബന്ധിച്ച് ഇസ്രായേൽ നിലപാട് കടുപ്പിച്ചതോടെ ഏറെക്കുറെ വഴിമുട്ടിയിരിക്കുകയാണ് ദോഹ ചർച്ച. ഇന്ന് ചർച്ച നടക്കുമെങ്കിലും പ്രതീക്ഷ കുറവാണെന്നാണ് റിപ്പോർട്ട്. ഇരുവിഭാഗവുമായും മധ്യസ്ഥ രാജ്യങ്ങൾ ഇന്നലെ പ്രത്യേകം ചർച്ച നടത്തി. ഹമാസിനെ നിരായുധീകരിക്കുന്നതു സംബന്ധിച്ച് കരാറിൽ വ്യവസ്ഥ വേണം എന്നതാണ് ഇസ്രായേൽ മുന്നോട്ടു വെച്ച പ്രധാന ഉപാധി. എന്നാൽ നിരായുധീകരണം ഒരു നിലക്കും അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഹമാസ്. വെടിനിർത്തൽ കാലയളവിൽ ഈജിപ്ത് അതിർത്തിയിലെ റഫയിൽ തങ്ങളുടെ സൈനിക സാന്നിധ്യം ശക്തമായി തുടരുമെന്ന ഇസ്രായേൽ നിലപാടും ചർച്ചക്ക് തിരിച്ചടിയായി.

0 Comments