LATEST

6/recent/ticker-posts

ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മൗനത്തിൽ; പൊലീസ് സേനക്ക് നാണക്കേട് ഉണ്ടാക്കിയാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി വി.ശിവൻ കുട്ടി



*തിരുവനന്തപുരം:* പൊലീസ് സേനക്ക് നാണക്കേട് ഉണ്ടാക്കിയാൽ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സേനക്ക് മോശം പേര് വാങ്ങിക്കൊടുക്കുന്ന രീതിയിലാണ് ചില ഉദ്യോഗസ്ഥരുടെ പ്രവർത്തനം. അവരെയെല്ലാം സർക്കാർ കൈകാര്യം ചെയ്യാൻ പോകുകയാണ്. സേനയിലെ പുഴുക്കുത്തുകളെ നീക്കം ചെയ്തിരിക്കും. പൊലീസ് മർദനം ഇടതുപക്ഷ നയമല്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. സമൂഹത്തിനും സര്‍ക്കാറിനും ദോഷപ്പേരുണ്ടാക്കുന്ന ഉദ്യോഗസ്ഥരുണ്ട്. അവരെ വെച്ച് പൊറുപ്പിക്കില്ല.

സേനയില്‍ തന്നെ നിലനിര്‍ത്താന്‍ കൊള്ളാത്ത ഉദ്യോഗസ്ഥരുമുണ്ട്. ഇവരെയെല്ലാം കൈകാര്യം ചെയ്യും. സര്‍ക്കാറിനെ മോശപ്പെടുത്താന്‍ വേണ്ടിയാണ് പൊലീസുകാര്‍ മര്‍ദനം നടത്തിയതെന്നും മന്ത്രി പറഞ്ഞു. അതേസമയം പൊലീസ് മ‌ർദ്ദനമേറ്റ കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉബൈദ് പൊലീസ് സ്റ്റേഷനിലെ മർദന ദൃശ്യങ്ങൾക്കായി അപേക്ഷ നൽകി അഞ്ചുവർഷമായിട്ടും ദൃശ്യങ്ങൾ നൽകിയില്ലെന്ന് പരാതി വന്നിരുന്നു

പൊലീസ് മർദനമേറ്റ ഉബൈദിനെ സഹായിക്കാനെത്തിയ പൊതു പ്രവർത്തകനെതിരെ പൊലീസിനെ മർദിച്ചതിനും മറ്റൊരു സ്ത്രീയെ ഉപദ്രവിച്ചതിനും പൊലീസ് കേസെടുത്തിരുന്നു. രണ്ട് കേസിലും നിർണായക തെളിവാണ് പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളെന്നാണ് ഉബൈദും പൊതുപ്രവർത്തകനും പറയുന്നത്.

സഹോദരനും തനിക്കും സദാചാര ഗുണ്ടകളിൽ നിന്ന് മർദനമേറ്റത് പരാതിപ്പെടാനാണ് ഉബൈദ് പതിമംഗലം 2019 ഡിസംബറർ 16ന് കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെത്തുന്നത്. മർദനമേറ്റ ഉബൈദിനെ ആശുപത്രിയിലെത്തിച്ചില്ലെന്ന് മാത്രമല്ല പൊലീസ് മർദിക്കുകയും ചെയ്തുവെന്നാണ് പരാതി.

പൊലീസുകാർക്കെതിരായ കേസിൽ തെളിവായ മർദനത്തിന്റെ സിസിടിവി ദൃശ്യം ആവശ്യപ്പെട്ട് 2019ൽ തന്നെ വിവരാവകാശ അപേക്ഷ നൽകിയെങ്കിലും ദൃശ്യം ലഭിച്ചില്ല. ഉബൈദിനെ സഹായിക്കാനായി സ്റ്റേഷനിലെത്തിയ പൊതുപ്രവർത്തകൻ നൗഷാദ് തെക്കയിലിനെതിരെയും പൊലീസ് രണ്ട് കേസെടുത്തു. പൊലീസിനെ അക്രമിച്ചു, മറ്റൊരു സ്ത്രീയെ അക്രമിച്ചു എന്നുമാണ് കേസ്. നൗഷാദ് സ്റ്റേഷനിലുള്ള സമയത്താണ് രണ്ട് കേസുകളും നടക്കുന്നത്. സിസിടിവി ദൃശ്യം വന്നാൽ തനിക്കെതിരെയുള്ളത് കള്ളക്കേസാകുമെന്ന് നൗഷാദ് പറയുന്നു.

Post a Comment

0 Comments