LATEST

6/recent/ticker-posts

നിയമങ്ങള്‍ കടുപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍,വര്‍ഷത്തില്‍ 5 തവണ ട്രാഫിക് നിയമം ലംഘിച്ചാല്‍ ലൈസൻസ് പോകും


            

                          
ഇന്ത്യയില്‍ തുടർച്ചയായി ഗതാഗത നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് കർശന നടപടിയുമായി കേന്ദ്ര സർക്കാർ. പുതുക്കിയ മോട്ടോർ വാഹന ചട്ടങ്ങള്‍ പ്രകാരം, ഒരു വർഷത്തിനുള്ളില്‍ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയാല്‍ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ വരെ അധികാരമുണ്ടെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്.

ഈ ഭേദഗതികള്‍ ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. ചുതിയ ചട്ടം അനുസരിച്ച്‌ ഒരു വർഷത്തിനുള്ളില്‍ നടന്ന നിയമലംഘനങ്ങള്‍ മാത്രമാണ് ഇതില്‍ പരിഗണിക്കുക. മുൻവർഷങ്ങളിലെ കുറ്റങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തില്ല. എന്നാല്‍ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് മുൻപ്, ലൈസൻസ് ഉടമയുടെ വാദം കേള്‍ക്കാനുള്ള അവസരം നല്‍കേണ്ടതുണ്ടെന്നും ചട്ടത്തില്‍ വ്യക്തമാക്കുന്നു.

*എന്താണ് പുതിയ ചട്ടം?*

മോട്ടോർ വാഹന നിയമത്തിലെ 24 നിയമ ലംഘനങ്ങളില്‍ അഞ്ചോ അതിലധികമോ ഒരു വർഷത്തിനുള്ളില്‍ ഉണ്ടായാല്‍ ആണ് ലൈസൻസ് സസ്പെന്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടക്കുക. എത്രകാലത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നത് ബന്ധപ്പെട്ട അതോറിറ്റി തീരുമാനിക്കും. പതിവ് നിയമലംഘകരെ നിയന്ത്രിക്കുകയും റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

*ഏതൊക്കെ കുറ്റങ്ങളാണ് പരിഗണിക്കുക?*

ഓവർസ്പീഡിംഗ്, ഹെല്‍മറ്റോ സീറ്റ് ബെല്‍റ്റോ ധരിക്കാതെയുള്ള ഡ്രൈവിംഗ്, ട്രാഫിക് സിഗ്നല്‍ ലംഘനം, പൊതുവഴികളിലെ അനധികൃത പാർക്കിംഗ്, അമിതഭാരം കയറ്റല്‍, വാഹനമോഷണം, സഹയാത്രക്കാരോട് അക്രമസ്വഭാവം കാണിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ 24 കുറ്റങ്ങളാണ് നിലവില്‍ പട്ടികയിലുള്ളത്. ഇതില്‍ ചെറിയ കുറ്റങ്ങളെന്നോ വലുതെന്നോ കണക്കാക്കാതെ എണ്ണം അഞ്ചില്‍ക്കൂടിയാല്‍ നടപടി നേരിടേണ്ടിവരും.

*ആരാണ് നടപടി സ്വീകരിക്കുക?*

ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള അധികാരം ആർടിഒ, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ (DTO) എന്നിവർക്കാണ്. മുൻപ് ഘട്ടംഘട്ടമായാണ് (മൂന്ന് മാസം, ആറുമാസം, ഒരു വർഷം) സസ്പെൻഷൻ ഉണ്ടായിരുന്നത്.

*ഗതാഗത നിയമ ലംഘനത്തില്‍ ചലാന്‍ 3 ദിവസത്തിനകം മൊബൈലില്‍ ലഭ്യമാക്കണം, 45 ദിവസത്തിനുള്ളില്‍ പിഴയടക്കണം*



 ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള ചലാന്‍ മൊബൈല്‍ നമ്പറില്‍ 3 ദിവസത്തിനകമോ കത്ത് മുഖേനയോ മറ്റു മാര്‍ഗങ്ങളിലൂടെയോ 15 ദിവസത്തിനകമോ വാഹന ഉടമയ്ക്ക് ലഭ്യമാക്കണം എന്നതുള്‍പ്പെടെ ഒട്ടേറെ ഭേദഗതികളുമായി കേന്ദമോട്ടര്‍വാഹന നിയമചട്ടങ്ങള്‍ പരിഷ്‌കരിച്ചു.

ചലാന്‍ ലഭിച്ചാല്‍ 45 ദിവസത്തിനുള്ളില്‍ തുക അടയ്ക്കുകയോ, ആക്ഷേപമുണ്ടെങ്കില്‍ തെളിവുസഹിതം ചുമതലപ്പെട്ട ഉദ്യോഗസ്ഥനുമുന്നിലോ പോര്‍ട്ടല്‍ വഴിയോ അക്കാര്യം അറിയിക്കുകയോ വേണം. ആക്ഷേപം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ പകുതി തുക അടച്ച് കോടതിയെ സമീപിക്കാം.

വീഴ്ച വന്നാല്‍ ലൈസന്‍സ്, മോട്ടര്‍വാഹന റജിസ്‌ട്രേഷന്‍ സംബന്ധിച്ച അപേക്ഷകള്‍ പരിഗണിക്കില്ല. ഇത്തരം വാഹനങ്ങള്‍ 'വില്‍ക്കുന്നതിന് അനുമതിയില്ല' എന്ന വിവരം വാഹന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തും. കോടതി ഉത്തരവിനുവിധേയമായി വാഹനം പിടിച്ചെടുക്കാനും പൊലീസിന് അധികാരമുണ്ട്.

Post a Comment

0 Comments