സംസ്ഥാനത്ത് പകർച്ചവ്യാധിയില്‍ ആശങ്ക വർദ്ധിക്കവേ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അടിയന്തരമായി തലസ്ഥാനത്തേയ്ക്ക് വിളിപ്പിച്ച് ആരോഗ്യവകുപ്പ്
കാസർകോട് വരെയുള്ള വിവിധ ജില്ലകളിലെ മെഡിക്കല്‍ ഓഫീസർമാരും ഡെപ്യൂട്ടി ഡിഎംഒമാരും തിരുവനന്തപുരത്തെ പരിപാടിയില്‍ നിർബന്ധമായും പങ്കെടുക്കണമെന്നാണ് നിർദേശം. ഉദ്യോഗസ്ഥർക്ക് അച്ചടക്ക നടപടികള്‍ സംബന്ധിച്ച ക്ളാസെടുക്കാനാണ് അടിയന്തര യോഗം വിളിച്ചതെന്നാണ് വിവരം.
കേരളത്തില്‍ പറയുന്നത്ര ഭീകരാന്തരീക്ഷമില്ലെന്നും 10 വർഷത്തെ റീല്‍സും അഞ്ചുവർഷത്തെ വീണമീട്ടലുമാണ് ആരോഗ്യവകുപ്പ് ഇപ്പോള്‍ നേരിടുന്ന പ്രശ്നമെന്നുമാണ് ആരോഗ്യമന്ത്രി കെ.മുരളീധരൻ കഴിഞ്ഞദിവസം സഭയില്‍ പ്രതികരിച്ചത്. പി.എ.മുഹമ്മദ് റിയാസ് എംഎല്‍എ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
2018ല്‍ 16പേർ നിപബാധിച്ച് മരിച്ചിരുന്നെന്നും ഇപ്പോള്‍ ഒരാളില്‍ മാത്രം ഒതുങ്ങിയെന്നും നിപ പടരുന്നു എന്നത് ദുഷ്‌പ്രചാരണമാണെന്നും മന്ത്രി പറഞ്ഞു. പകർച്ചവ്യാധി പ്രതിരോധം ശാസ്ത്രീയവും ദീർഘകാലാടിസ്ഥാനത്തിലുമാക്കും. എപ്പിഡെമിക് കലണ്ടർ തയ്യാറാക്കും. എബോള കേരളത്തില്‍ സ്ഥിരീകരിച്ചെന്ന് അടിയന്തരപ്രമേയ നോട്ടീസിലുള്ളത് തെറ്റാണ്. ഇന്ത്യയില്‍ ഒരിടത്തും സ്ഥിരീകിരിച്ചിട്ടില്ല. സുഡാനില്‍ നിന്നെത്തിയ ആളെ ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കല്‍കോളേജില്‍ പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
0 Comments